ഒപ്പം കൂടാനില്ല ഞാനേകയായി
മടങ്ങുന്നു
സമയമായി എൻ കാലവും
ഗണിക്കപ്പെട്ടു
നിനക്കായിത്തുടിച്ചൊരാ ഹൃദയവും നിലക്കാറായ്
കണ്ണീരിൻ നനവുള്ള മിഴികളും
മയങ്ങാറായി .
മുഴങ്ങുന്നു നാദമെൻ കർണ്ണപുടങ്ങളിൽ
കാലാധിപയാം ദേവീ
നിൻ പദസരനാദമിതെത്ര മനോഹരം.
ഒപ്പം കൂടാനില്ല ഞാനേകയായി
മടങ്ങുന്നു
സമയമായി എൻ കാലവും
ഗണിക്കപ്പെട്ടു
നിനക്കായിത്തുടിച്ചൊരാ ഹൃദയവും നിലക്കാറായ്
കണ്ണീരിൻ നനവുള്ള മിഴികളും
മയങ്ങാറായി .
മുഴങ്ങുന്നു നാദമെൻ കർണ്ണപുടങ്ങളിൽ
കാലാധിപയാം ദേവീ
നിൻ പദസരനാദമിതെത്ര മനോഹരം.
ഈ പ്രപഞ്ചത്തിൽ കർമ്മഫലം അനുഭവിക്കുന്നതോടൊപ്പം സാഹചര്യങ്ങളുടെ ഇരകളാവാനും പലപ്പോഴും നമ്മൾ വിധിക്കപ്പെടാറുണ്ട്. സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് അനുഭവിക്കുന്നവർ ആവണം എന്നു പോലുമില്ല, അതുകൊണ്ടാണ് ഫ്രീ വിൽ അല്ലെങ്കിൽ എപ്പോഴും നമ്മുടെ ഇഷ്ടമനുസരിച്ച് ഒരു ജീവിതം എന്നത് സാധ്യമാവാതെ പോകുന്നത്. ചിലപ്പോഴെങ്കിലും കർമ്മഫലം അനുഭവിക്കാതെ പോകുന്നതും പ്രാപഞ്ചിക നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതും പലപ്പോഴും ഈ സാഹചര്യങ്ങളുടെ വിളയാട്ടം കാരണം തന്നെ.
കേരളവും അതുപോലെ മറ്റു പല സംസ്ഥാനങ്ങളും ഇന്ന് ഇത്തരം പ്രതികൂലസാഹചര്യങ്ങളുടെ വിളനിലം ആയിക്കൊണ്ടിരിക്കുന്നു.
60 -65 വർഷങ്ങൾ കൂടുമ്പോൾ മാത്രം വരുമെന്ന് കരുതിപ്പോന്നിരുന്ന പ്രളയം വീണ്ടും വീണ്ടും കലിതുള്ളി വരുന്നു. സൗകര്യപൂർവം കണ്ണടയ്ക്കുകയോ രാഷ്ട്രീയപരമായ താത്പര്യങ്ങൾ കൊണ്ട് മറവിക്ക് വിട്ടുകൊടുക്കുകയോ ചെയ്തോ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകളും ഗാഡ്ഗിൽ മതക്കാരൻ എന്ന് പലരും കളിയാക്കി കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹികളുടെ പ്രവചനങ്ങളും ഇന്ന് മലയാളക്കരയുടെ ദുരന്തമുഖത്ത് തെളിഞ്ഞു കാണാം.
കാരണങ്ങൾ എന്തു തന്നെയായാലും അനുഭവിക്കുന്നതിൽ ഭൂരിഭാഗവും കാരണക്കാരൻ അല്ല എന്നുള്ളതാണ് വാസ്തവം. അനുഭവിക്കുന്നതിൽ ഭൂരിഭാഗവും പാവപ്പെട്ട മണ്ണിൻറെ മക്കളാണ്. മലയും പുഴയും കായലും മരങ്ങളും കയ്യേറിയ മുതലാളിത്ത വർഗ്ഗം അപ്പോഴും ഭദ്രമായി തന്നെ നിലകൊള്ളുന്നു.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, പണ്ട് വീടു നിന്നിടത്ത് കുറെ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിക്കുന്നത് കാണേണ്ടി വരുന്നവർ, സാഹചര്യങ്ങളുടെ ഇരയാകേണ്ടി വന്നവർ …. ഇവർ പ്രാപഞ്ചിക നീതിയെ ചോദ്യം ചെയ്യുന്നുവെങ്കിൽ അത് ആർക്ക് തെറ്റുപറയാൻ പറ്റും? തുലനം നഷ്ടപ്പെട്ട പ്രകൃതിയുടെ പ്രക്ഷുബ്ധാവസ്ഥ സമ്മർദത്തിൽ ആക്കുന്നത് സ്വന്തം നിലനിൽപ്പിനോട് പൊരുതേണ്ടി വരുന്ന ഒട്ടനവധി മനുഷ്യമനസ്സുകളെ ആണ്. അതുകൊണ്ട് ഇനിയങ്ങോട്ടുള്ള അവരുടെ അതിജീവനത്തിനുള്ള ആഗ്രഹങ്ങൾ ഏതു ബലഹീനതയേക്കാളും ബലമുള്ളതാവട്ടെ.

എല്ലാകാലവും എല്ലാരേയും സന്തോഷിപ്പിച്ചുകൊണ്ട് സ്വയം ചതിച്ചുകൊണ്ട് എന്തിനാ വെറുതെ…?

ഉള്ളുരുകുമ്പോഴും നിസ്സംഗതയുടെ
മൂടുപടമണിയുവതെന്തിനെന്ന്
പലവുരു ചോദിച്ചിട്ടിട്ടുമുത്തരമേകി
യില്ലൊരു സ്നേഹതന്മാത്രകളും
നിഴലുകൾക്ക് എന്നും ഒരുപാട് കഥകൾ പറയാനുണ്ടാവാറുണ്ട്. അതുപോലെ ഒരു അണുസ്ഫോടനത്തിന്റെ ദുരന്തം അനുസ്മരിക്കാൻ എന്നോണം നിലനിൽക്കുന്ന കുറച്ച് ഷാഡോസ് ഉണ്ട് ഇന്നും ഹിരോഷിമയിൽ.
ഇന്ന് ഓഗസ്റ്റ് 6, ഒരു അണുബോംബ് ദുരന്തത്തിന്റെ എഴുപത്തിനാലാം വാർഷികം. പതിനായിരങ്ങളുടെ ജീവനെടുത്ത ആ ദുരന്തം ചില നിഴലുകളെ അവശേഷിപ്പിച്ചു. ഇന്നും ആ നിഴലുകൾ ഹിരോഷിമയിൽ കാണാം, കാലപ്പഴക്കം അതിനെ ഫേഡ് ആക്കാതിരിക്കാൻ ചിലതൊക്കെ മ്യൂസിയത്തിൽ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു പോരുന്നു.
എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്ന് സംശയിക്കേണ്ട, ആ നിഴൽ പതിഞ്ഞ മതിലുകളോ കല്ലുകളോ അടക്കമാണ് സംരക്ഷിക്കപ്പെടുന്നത്. അത് സംഭവിച്ച സ്ഥലത്തു നിന്നും വേർപെടുത്തി പ്രത്യേകം ഉപാധികളിലൂടെ മ്യൂസിയത്തിൽ സൂക്ഷിച്ചു പോരുന്നു.
ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയത്തിൽ അത്തരമൊരു ഹ്യൂമൻ ഷാഡോ ഓഫ് ഡെത്ത് ഉണ്ട്. ബ്ലാസ്റ്റ് നടക്കുന്നതിന് അൽപം മുമ്പ് ഹിരോഷിമ ബ്രാഞ്ച് ഓഫ് sumitomo ബാങ്കിന്റെ മുമ്പിലുള്ള ഉള്ള കൽപ്പടവുകളിൽ ഇരിക്കുകയായിരുന്ന ഒരു മനുഷ്യന്റെ ഷാഡോ.

ഇനി ആ നിഴലുകൾ എങ്ങനെ ഉണ്ടായി എന്നുള്ളതല്ലേ.. ന്യൂക്ലിയർ ഷാഡോസ് എന്നാണ് അവ അറിയപ്പെടുന്നത്. ന്യൂക്ലിയർ സ്ഫോടന ഫലമായുള്ള അതി തീവ്ര തെർമൽ റേഡിയേഷൻ മൂലം ഉണ്ടാകുന്നതാണ് ഇവ. ഈ റേഡിയേഷൻ മൂലം ഒരു ബ്ലീച്ചിംഗ് ഇഫക്ട് നടക്കും, സൺ ബേൺ ഉണ്ടാകുന്നതുപോലെ. കവർ ചെയ്ത ശരീരഭാഗങ്ങൾ ഒരു നിറവും, exposed ഭാഗങ്ങൾ ബേൺ ചെയ്ത് നിറം മാറിയും ഉണ്ടാകാറില്ലേ…അതുപോലെ.
ഒരു ഭിത്തിയുടെ മുൻപിൽ ഒരു ഒബ്ജക്റ്റ് ഉണ്ടെങ്കിൽ സ്ഫോടനസമയത്ത് ഒബ്ജക്റ്റിന് പൊള്ളൽ ഏൽക്കുന്നതോടൊപ്പം, ആ ഭിത്തിയും ബ്ലീച്ച് ചെയ്യപ്പെടും, ഭിത്തിയിൽ ഒബ്ജക്റ്റിന്റെ സ്ഥാനം ഒഴികെ. കാരണം ആ ഒബ്ജക്റ്റ് റേഡിയേഷൻ ഭിത്തിയിൽ വീഴുന്നത് ബ്ലോക്ക് ചെയ്തല്ലോ.. ഇതെല്ലാം ഒരു നിമിഷം കൊണ്ടുനടക്കും. ഹ്യൂമൻ വേപ്പറൈസേഷൻ ആണ് ഈ ഷാഡോസിന് കാരണം എന്നൊക്കെ തെറ്റായ പല പ്രചാരണങ്ങളും ഉണ്ടാവാറുണ്ട്. പക്ഷേ അതിനു സയൻറിഫികലോ മെഡിക്കലോ ആയുള്ള യാതൊരു സാധ്യതകളും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇനിയൊരു ലിറ്റിൽബോയും ഫാറ്റ്മാനും ഭൂമുഖത്ത് പതിക്കാതെ ഇരിക്കട്ടെ. ഇന്നും അണയാതെ കത്തിക്കൊണ്ടിരിക്കുന്ന ഹിരോഷിമ peace flame അതിന് ത്രാണി പകരട്ടെ . ന്യൂക്ലിയർ ദുരന്തത്തിനുശേഷം ഹിരോഷിമയിൽ ആദ്യമായി പൂവിട്ട oleander പൂക്കൾ ഇനി ഒരിക്കലും നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ. പീസ് ഫുൾ പൊളിറ്റിക്സ് നിലകൊള്ളുമാറാകട്ടെ..
Pic: wikipedia
നീന്റെ കണ്ണുകളിൽ നോക്കിയിരിക്കെ
കൈവിട്ടു പോയ മനസ്സിനെ തേടി
മൂകമാം പ്രണയവീചികളിലേറി
വീണ്ടും ഞാൻ നിന്നരികിലെത്തി

മൃത്യുവിന്നു മാത്രമറിയാവുന്ന
രഹസ്യമാർക്കും പകരാതെയോരോ
ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ
കാലം പിന്നെയും ബാക്കിവെച്ചവരോ
രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ
കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ

ഈ യാത്ര എങ്ങോട്ടാണെന്ന് രണ്ടു മൂന്നു ദിവസം മുമ്പ് ഏറെക്കുറെ പ്ലാൻ ചെയ്തതായിരുന്നു. അതിൻറെ ക്രെഡിറ്റ് മുഴുവനും എൻറെ ഒരു സുഹൃത്തിന് ഉള്ളതാണ്. മടവൂർപാറ എന്ന ഈ സ്ഥലം അവൻറെ സജഷൻ ആയിരുന്നു- പാറക്കൂട്ടങ്ങൾ, ബാംബൂ ബ്രിഡ്ജ് ഗുഹാക്ഷേത്രം പിന്നെയൊരു ചിൽഡ്രൻസ് പാർക്കും. മോശമല്ലാത്ത ഗൂഗിൾ റിവ്യൂയും അനുകൂലമായ കാലാവസ്ഥയും എന്നെ ആ പാറക്കൂട്ടങ്ങൾ കയറാൻ പ്രേരിപ്പിച്ചു.
പതിവുപോലെ ഈ സോളോ ട്രാവലും ബസ്സിൽ തന്നെ എന്നത് നേരത്തെ ഞാൻ ഉറപ്പിച്ചതാണ്. പോവേണ്ട വഴിയെ കുറിച്ചുള്ള ഏകദേശ ധാരണയുണ്ടാക്കി വെച്ചിരുന്നു. ശ്രീകാര്യത്ത് (തിരുവനന്തപുരം)
എത്തിയശേഷം ചെമ്പഴന്തി വഴി പോത്തൻകോട് പോകുന്ന ബസ്സിൽ കയറി. 12 രൂപ ബസ് ടിക്കറ്റ് as on 8th Feb 2019. 20 മിനിറ്റിനുള്ളിൽ മടവൂർപാറ എത്തി. താഴേക്കിറങ്ങി പോകുന്ന ഒരു റോഡ് കണ്ടു, ബസ് ഇറങ്ങിയതിന്റെ ഓപ്പോസിറ്റ് സൈഡിൽ. അവിടെ മടവൂർപാറ ശിവക്ഷേത്രത്തിന്റെ ബോർഡും വെച്ചിട്ടുണ്ടായിരുന്നു.ദൂരത്തായി പാറ കാണാം..വെയിൽ വീണു തുടങ്ങിയിട്ടുണ്ട്. ആ റോഡ് വഴി ഞാൻ നടന്നു. 500 മീറ്ററിനുള്ളിൽ അടുത്ത ബോർഡ് കണ്ടു ‘മടവൂർപ്പാറ’ . അവിടെ കയറ്റം തുടങ്ങി .
കുത്തനെ നിൽക്കുന്ന പാറക്കെട്ടുകളിലൂടെ കുറേപ്പേർ നടന്നു പോകുന്നുണ്ടായിരുന്നു. ആദ്യം കുറച്ചു സ്റ്റെപ്പ്സ് ഉണ്ട്, റോഡിൽ നിന്നും പാറയുടെ തുടക്കം എത്താൻ, അത് കഴിഞ്ഞ് കുത്തനെ കയറ്റമാണ് . പക്ഷേ ബുദ്ധിമുട്ടുള്ളതല്ല. പാറകൾക്ക് നല്ല ഗ്രിപ്പ് ഉള്ളതുപോലെ, എന്നാലും മഴ സമയത്ത് ഒട്ടും സേഫ് ആവുകയില്ല.
അവിടെ കണ്ട ആളോട് ഞാൻ ഗുഹാക്ഷേത്രത്തെ കുറിച്ച് അന്വേഷിച്ചു. ഒന്നുകിൽ പാറ തുടങ്ങുന്നിടത്ത് നിന്നും ഒരു ചെറിയ വഴിയിലൂടെ വലത്തോട്ട് നടന്നാൽ അമ്പലം എത്തും എന്ന് അയാൾ പറഞ്ഞു, അല്ലെങ്കിൽ കയറുന്നതിനുമുമ്പ് കുറച്ചുകൂടെ റോഡിൽ കൂടി മുന്നോട്ടു പോവണം എന്ന്. ഏതായാലും ഞാൻ കുറച്ചു കയറി തുടങ്ങിയ സ്ഥിതിക്ക് മുകളിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
കയറാൻ പേടിയൊന്നും ഒട്ടുംതോന്നിയില്ല. മുകളിലെത്തിയപ്പോൾ പെട്ടെന്ന് വല്ലാത്ത ഒരു ഒരു ecstacy ഉണ്ടായി. ലോകം വെട്ടിപ്പിടിച്ച ഒരു നിർവൃതി. ഇത്തരം ചെറിയ ചെറിയ നിമിഷങ്ങൾ ജീവിതത്തിന് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു വലിയ തെറ്റ് തന്നെ എന്ന് എനിക്ക് ആ നിമിഷം തോന്നി. അത്രയ്ക്ക് സുന്ദരമായിരുന്നു അവിടുന്നുള്ള വീക്ഷണം. നല്ല വെയിൽ ഉണ്ടായിട്ടും അതൊന്നും സത്യത്തിൽ എന്നെ ബാധിച്ചതേയില്ല.

ബാബു ബ്രിഡ്ജ് ആണ് അവിടുത്തെ മറ്റൊരു ആകർഷണീയത. നേരത്തെ ഞാൻ കണ്ട ആൾ അവിടത്തെ എംപ്ലോയി ആണെന്ന് പറഞ്ഞിരുന്നു. കോളേജ് പിള്ളേരെ പേടിച്ചു ബാംബൂ ബ്രിഡ്ജ് വൈകിട്ട് നാലുമണിക്ക് മാത്രമേ തുറക്കാറുള്ളൂ എന്നും അയാൾ പറഞ്ഞിരുന്നു . പക്ഷേ അപ്പോൾ അവിടെ കുറച്ചുപേർ കൂടി വന്നെത്തിയിട്ടുള്ളതിനാൽ അയാൾ ബാംബൂ ബ്രിഡ്ജിന്റെ ലോക്ക് തുറന്നു തന്നു. അല്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്ക് അവിടെ കയറാതെ മടങ്ങേണ്ടിവന്നേനെ.

മനുഷ്യനിർമ്മിതമായിട്ടും കൂടി ആ ബ്രിഡ്ജിന് ഒരു ഡിവൈൻ ഫീൽ ഉള്ളതുപോലെ. രണ്ട് കിലോമീറ്റർ ഉണ്ട് എന്ന് തോന്നുന്നു അതിലൂടെ നടക്കാൻ. അതിൻറെ ഓരോ കോർണർ കളും പല കമിതാക്കളുടെയും സ്പന്ദനം ഏറ്റ പോലെ തീർത്തും ജീവസുറ്റതായിരുന്നു. മുകളിൽ ചെന്ന് എത്തിയാൽ ഇരിപ്പിടവും ഉണ്ട്, എത്ര നേരം വേണമെങ്കിലും അവിടെ ഇരുന്നു പോവും. തൊട്ടപ്പുറത്ത് പന്നിയും കുറുക്കനും പാമ്പും ഒക്കെയുള്ള കാട് ആണെന്ന് നമ്മുടെ എംപ്ലോയി ചേട്ടൻ പറഞ്ഞിരുന്നത് മനസ്സിൽ ഉള്ളത് കൊണ്ട് കുറച്ചു നേരത്തിനു ശേഷം ഞാൻ തിരിച്ചിറങ്ങി. ശല്യപ്പെടുത്താതെ , കൂടുതലൊന്നും ഇടപെടാതെ, എന്നെ എൻറെ പാട്ടിനു വിടുന്ന ഒരു ബോഡിഗാർഡ് ഉണ്ടായിരുന്നെങ്കിൽ അവിടെ കുറച്ചു നേരം കൂടി സ്വപ്നം കണ്ടിരിക്കാമായിരുന്നു.
ഏതായാലും ഞാൻ തിരിച്ചു ബാംബൂ ഫ്രിഡ്ജ് ഇറങ്ങി പാറയുടെ മുകളിൽ തന്നെ എത്തി.പാറയുടെ മുകളിൽ ഒരു വശത്ത് ചിൽഡ്രൻ പാർക്ക് ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സ്ഥലം ഇഷ്ടപ്പെടും. ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് ആണ് ആണ് ഇപ്പോൾ മടവൂർപാറ സംരക്ഷിക്കുന്നത്. പിന്നെ ടൂറിസം ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ ചില പുതിയ പരിഷ്കരണങ്ങളും നടത്തുന്നുണ്ട് – കൽപ്പടവുകളും events നടത്താൻ പറ്റിയ സ്റ്റേജും ഒക്കെ നിർമിച്ചു വരുന്നുണ്ട്. അടുത്തവർഷം ഓണാഘോഷ പരിപാടികൾക്ക് ഇവിടെയും ഒരു venu ആണ് എന്ന് ആ എംപ്ലോയീ പറഞ്ഞു.

ഇനി പാറ കയറാതെയും പാറപ്പുറത്ത് എത്താൻ ഒരു വഴിയുണ്ട്, അതായത് പാറയുടെ മറുവശം വഴി. അവിടെ നിരപ്പായ പ്രദേശം ആണ്. പാർക്ക് കഴിഞ്ഞാൽ റോഡ് ഉണ്ട്, അതുവഴിയും ആൾക്കാർ വരുന്നുണ്ട്. ശാന്തിഗിരി വഴി വന്നാൽ ആ ബാക്ക് ഗേറ്റിൽ എത്താൻ പറ്റും.പാറ ഇറങ്ങി തിരിച്ചു വരുമ്പോൾ ഞാൻ അമ്പലത്തിൽ കയറി.
നട അടച്ചിരുന്നെങ്കിലും ആ പാറക്കെട്ടുകൾക്കുള്ളിലെ ഗുഹാക്ഷേത്രം അത്ഭുതം തന്നെയായിരുന്നു. 850 AD യിലോ മറ്റോ ആണ് അത് ഉണ്ടായതെന്ന് കരുതുന്നു. പാണ്ഡവന്മാർ അവിടെ താമസിച്ചിട്ടുണ്ട് എന്നും സന്യാസിമാർ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണെന്നും മറ്റും പല കഥകളും ഉണ്ട്. പക്ഷെ സത്യത്തിൽ അതിൻറെ ഉത്ഭവത്തെക്കുറിച്ച് വിശ്വസനീയമായ ഒരു തെളിവുമില്ല.

ശരിക്കും വൈകുന്നേരങ്ങൾ ആണ് മടവൂർപാറ സന്ദർശിക്കാൻ ഉചിതമായ സമയം. ഇനിയും പോകണം എന്ന് മനസിലുറപ്പിച്ചാണ് ഞാൻ അവിടുന്ന് തിരിച്ചു ബസ് കയറിയത്.
നിമിത്തങ്ങളിൽ നിന്നും ,ബോധ മനസ്സിലേക്ക് എത്തുന്ന ഉൾവിളികൾ സത്യം ആയി പരിണമിക്കുന്നത് കണ്ട് പലവട്ടം ഞാൻ സ്തബ്ദയായി നിന്നു പോയിട്ടുണ്ട്.
ആ ഉൾവിളി കളുടെ അർത്ഥം അപ്പോൾ തന്നെ ഗ്രാഹ്യം ആയിരുന്നെങ്കിൽ സംഭവിക്കാനിരിക്കുന്നതും അസംഭവ്യമാക്കാൻ കഴിയുമായിരുന്നോ എന്ന് ഓർത്ത് വിഹ്വലപ്പെട്ടിട്ടുമുണ്ട്.
വിശ്വസിക്കുന്നവന് നിമിത്തങ്ങൾ സത്യം ഉള്ളതാണ് അല്ലാത്തവന് വെറും യാദൃശ്ചികതകളും.